ഷട്ടര്‍

Read The Exclusive Review Here

സെല്ലുലോയ്ഡ്‌

Click To Read The Exclusive Review

Thursday, August 22, 2013

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


      ദുൽക്കർ സൽമാനെ ശ്രദ്ധിക്കൂ. അദ്ദേഹം ചെയ്യുന്ന ഓരോ സിനിമയിലും എന്തെങ്കില്മ് വ്യത്യസ്തതയുണ്ട്. നീലാകാശത്തിലെ "കാസി"യും അത്തരത്തിൽ ഒരു വ്യത്യസ്തതയാണ്. ഈ സിനിമ എന്നെ ആകർഷിച്ചത് അതിന്റെ കഥ കൊണ്ടല്ല. നഷ്ടപ്രണയത്തെ അന്വേഷിച്ചു പോകുന്ന കഥാപാത്രങ്ങളെയും സിനിമകളും നമ്മൾ മുമ്പും കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കഥ പറയുന്ന രീതിയിൽ പുതുമയുണ്ട്. ഒരു പക്ഷെ, പാരമ്പര്യവാദികൾക്ക് ദഹിക്കാത്ത ഒരു പുതുമ.

      സമീർ താഹിർ എന്ന സംവിധായകൻറെ ആദ്യ സിനിമ നമ്മൾ കണ്ടതാണ്. ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിയ ചാപ്പാക്കുരിശ് അത്ര തന്നെ വിമർശനവും നേടി. കഥ പറയുന്ന രീതിയിലെ വ്യത്യസ്തത സമീർ ഈ സിനിമയിലും തുടരുന്നുണ്ട്. എടുത്തുപറയത്തക്ക മികവുള്ള ഫ്രെയ്മുകളിലൂടെ റോഡ്‌ രംഗങ്ങൾ ചിത്രീകരിച്ച അദ്ദേഹത്തെ പ്രശംസിക്കാതെ വയ്യ. ചില രംഗങ്ങളിൽ കാണുന്ന ഗ്രാഫിക്സ് സിനിമയിൽ മനോഹരമായ ഫ്രെയ്മുകൾ സൃഷ്ടിച്ചിരിക്കുന്നു.

      Life Is A Long Journey. Go Through It And You Get Past All Your Confusions. ഇങ്ങനെയൊരു സന്ദേശം പകർന്നു തരുന്നുണ്ട് പ്രേക്ഷകന് ഈ സിനിമ. സഞ്ചാരത്തിന്റെ ഓരോ ദിശയിലും കാസിയുടെ ചിന്തകളിലും ദിശാമാറ്റം ഉണ്ടാവുന്നുണ്ട്. "വേണ്ട, ഞാനൊറ്റയ്ക്ക് മതി" എന്ന് പറഞ്ഞിട്ടും ഒപ്പം കൂടുന്ന ആത്മസുഹൃത്ത് "സുനി"(സണ്ണി വെയ്ൻ) സിനിമയിലെ സംഭവവികാസങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു. കൃത്രിമത്വമില്ലാത്ത അഭിനയത്തിലൂടെ സണ്ണി ആ കഥാപാത്രത്തെ അനസ്വരമാക്കിയിട്ടുമുണ്ട്.

      മലയാളത്തിൽ ഇതിനു മുമ്പും അന്യഭാഷാ നായികമാർ വന്നിട്ടുണ്ടെങ്കിലും മികച്ച അഭിനയത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ നായികമാരായ സുർജ്ജ ബാലയ്ക്കും(അസ്സി) ഈന സഹയ്ക്കും(ഗൗരി) പലോമ മോനപ്പയ്ക്കും(ഇഷിത) സാധിച്ചിട്ടുണ്ട്. 

      അവിയൽ ബാൻഡിൽ നിന്നും സിനിമയിലേക്ക് കടന്നുവന്ന റെക്സ് വിജയൻറെ മൂന്നാമത്തെ സിനിമയാണിത്. ചാപ്പാക്കുരിശിലെയും 22FKയിലേയും ഗാനങ്ങൾ പോലെ ഇമ്പമുള്ളതാണ് നീലാകാശത്തിലെയും ഗാനങ്ങൾ. യാത്രയുടെ താലത്തിനോടോത്തു പോകുന്നു ഓരോ പാട്ടുകളും.

      മാറ്റങ്ങൾ സ്വീകരിക്കുന്ന മലയാളിക്ക് ഒരു മുതൽക്കൂട്ടാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. വികാരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും വ്യത്യസ്ത ജീവിതങ്ങളുടെയും നേർഭാവങ്ങൾ പകർന്നു തരുന്ന ഈ സിനിമ ഒരു എന്റർറ്റെയ്നർ എന്നതിലുപരി ഒരുപാട് പാഠങ്ങളും അനുഭവങ്ങളും പ്രേക്ഷകന് പകർന്നു നല്കുന്നു.

Saturday, March 2, 2013

ഷട്ടര്‍



ഒരു ലളിതമായ കഥ. ഒരു ചെറിയ സംഭവം. ഒരു പക്ഷെ വളരെ സൂക്ഷ്മതയോടെ എടുത്തിരുന്നില്ലെങ്കില്‍ പാളിപ്പോയേക്കാവുന്ന ഒരു വിഷയം. പക്ഷെ മികച്ച അവതരണത്തിന്‍റെ വിജയം. അതാണ്‌ ഷട്ടര്‍..  ഒരു പറ്റം മനുഷ്യരുടേയും  ചില വികാരങ്ങളുടെയും കഥ പറയുന്നു ഈ സിനിമ. കോഴിക്കോടിന്‍റെ പശ്ചാത്തലവും തനതായ കോഴിക്കോടന്‍ ഭാഷയും സിനിമയുടെ മാധുര്യമേറ്റുന്നു.

ഷട്ടര്‍ നാല് മനുഷ്യരുടെ കഥയാണ്. മനോഹരന്‍( എന്ന സംവിധായകന്‍((((, സുരന്‍ എന്ന ഓട്ടോ ഡ്രൈവര്‍, റഷീദ് എന്ന പ്രവാസി, പിന്നെ പേരറിയാത്ത ഒരു അഭിസാരിക, ഇവര്‍ക്ക് ചുറ്റുമാണ് കഥയുടെ സഞ്ചാരം. മനോഹരനെ ശ്രീനിവാസനും റഷീദിനെ ലാലും സുരനെ വിനയ് ഫോര്‍ട്ടും അഭിസാരികയെ സജിത മഠത്തിലും അനശ്വരമാക്കിയിരിക്കുന്നു. ചിത്രത്തിലെ കാസ്റ്റില്‍ ഒരാളെങ്കിലും മാറിയിരുന്നെങ്കിലത്തെ കാര്യം ചിന്തിക്കാന്‍ കൂടി പ്രയാസം.

റഷീദ് ഒരു സാധാരണ ഗള്‍ഫ്‌കാരനാണ്. അയാള്‍ക്ക് ഒരു പറ്റം സുഹൃത്തുക്കള്‍. ഉണ്ട്. മദ്യപിക്കാനും അയാളുടെ കാശ് കണ്ട് പുകഴ്ത്താനും മാത്രം. അങ്ങനെ ഒരു ദിവസം ഒരാവേശത്തിന്‍റെ പുറത്ത് സ്വന്തം കടമുറിയിലേക്ക് ഒരഭിസാരികയെ കൂട്ടിക്കൊണ്ടു വരുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. ഷട്ടര്‍ പുറത്തു നിന്ന് പൂട്ടി പോകുന്ന സുരന്‍ മറ്റ് പല പ്രശ്നങ്ങളിലും പെടുകയും ഈ രണ്ടു പേര്‍ മുറിയില്‍ പെട്ടുപോകുകയും ചെയ്യുന്നു. ഷട്ടറും അഭിസാരികയും തമ്മില്‍ പല കാരണങ്ങളില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ദിനം വന്നു പോകുന്ന ആളുകളാണ് രണ്ട് ജീവീതങ്ങളിലും. ഷട്ടര്‍ നിശബ്ദമായി നിലകൊള്ളുമ്പോള്‍ അഭിസാരിക സന്ദര്‍ഭോചിതമായി പ്രതികരിക്കുന്നു. അഭിസാരികയെ അവളുടെ എല്ലാ സ്വാഭാവികതയോടെയും അവതരിപ്പിക്കാന്‍ സജിത മഠത്തിലിന് സാധിച്ചു.  മികച്ച സഹനടിക്കുള്ള  സംസ്ഥാന അവാര്‍ഡും സജിത എന്ന നാടക പ്രതിഭയുടെ അഭിനയത്തിനു ലഭിച്ചു.

കഥയുടെ ലാളിത്യത്തിലും മിശ്രവികാരങ്ങളുടെ ഒരു സങ്കീര്‍ണ്ണത സിനിമയില്‍ ഉടനീളമുണ്ട്.ആ സങ്കീര്‍ണ്ണതയാണ് ഉടനീളം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ടകം.സിനിമയുടെ അന്ത്യത്തില്‍ ഷര്‍ട്ടിലെ പൂക്കളെപ്പറ്റി നായിക പറയുന്ന വാക്കുകളിലും ഒരു നഷ്ടപ്രണയം എന്ന വികാരം ഒളിഞ്ഞുകിടപ്പുണ്ട്.

IFFKയുടെ ജനങ്ങള്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം ഷട്ടര്‍ നേടി. ശരിക്കും ഷട്ടര്‍ സംവിധായകന്‍റെ സിനിമയാണ്. ജോയ് മാത്യുവിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. ഇത്ര നിസ്സാരം എന്ന് സിനിമ കാണാത്ത ഒരാള്‍ക്ക് തോന്നിക്കുന്ന സിനിമയുടെ കഥ പക്ഷെ, ഒരു ചെറിയ മടുപ്പ് പോലും പ്രേക്ഷകന് നല്‍കുന്നില്ല. ക്ലൈമാക്സില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷ നമ്മെ തീയറ്ററില്‍ പിടിച്ചിരുത്തുന്നുണ്ട്. തികച്ചും നിരുപദ്രവകരവും ആരോഗ്യകരവുമാണ് ഷട്ടറിലെ ആക്ഷേപഹാസ്യം. എന്തുകൊണ്ടും 2013ല്‍ മലയാളിക്ക് പ്രതീക്ഷിക്കാതെ ലഭിച്ച ഒരു മികച്ച സിനിമയാണ് ഷട്ടര്‍.

Friday, February 15, 2013

സെല്ലുലോയ്ഡ്‌





ഒരു മലയാള സിനിമ ആരാധകനായത് കൊണ്ട് തന്നെ ഈ സിനിമ   ആദ്യ ദിവസം തന്നെ  കാണാം എന്നുറപ്പിച്ചിരുന്നു. മലയാള സിനിമ പിതാവിന്‍റെ ജീവിതാവിഷ്കാരം കമല്‍ എന്ന സംവിധായകന്‍റെ സൃഷ്ടിയില്‍ ഒട്ടും തന്നെ മോശമാവില്ല എന്ന മുന്നുറപ്പും ഉണ്ടായിരുന്നു.

സെല്ലുലോയ്ഡ്‌ എന്നാല്‍ ഫിലിം റീല്‍ എന്നാണര്‍ത്ഥം. ആ പേര് അന്വര്‍ത്ഥമാക്കിക്കൊണ്ടുള്ള ഒരു  തുടക്കമാണ് ചിത്രത്തിന്‍റെത്‌. ഇപ്പോള്‍ ഇറങ്ങുന്ന ഓരോ സിനിമയും കൊട്ടകയില്‍ പോയി കാണുന്ന പല യുവാക്കള്‍ക്കും എന്തിന് പ്രായമായവരില്‍പോലും പലര്‍ക്കും  J C ദാനിയെലിനെ അറിയാനിടയില്ല. J C ദാനിയേല്‍ പുരസ്‌കാരം എന്ന് കേള്‍ക്കുമ്പോഴും പലരും ചിന്തിക്കുന്നുണ്ടാവും ഈ വ്യക്തിയാരെന്ന്‍
(സംശയിക്കേണ്ട, ഈയിടെ വിവാഹനിശ്ചയം കഴിഞ്ഞ ഒരു പ്രമുഖ നടി ഒരു ചാനല്‍ ഷോവില്‍ ദേശീയ മൃഗം സിംഹം എന്ന് വരെ പറഞ്ഞുകളഞ്ഞു. അവര്‍ക്കെങ്കിലും ദാനിയേല്‍ ആരെന്ന് അറിയാന്‍ വഴിയില്ല)

ദാനിയേലിനെ അറിയാത്തവര്‍ക്കും  കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു പാഠപുസ്തകമാണ് ഈ സിനിമ. കാഴ്ചയില്‍ തന്നെ മനോഹരമാണ് ദാനിയേലിന്‍റെ ജീവിതാവതരണം. ആ ജീവിതവുമായി അറുപതുകളിലെയും മറ്റും ജീവിതം ഇഴചേര്‍ത്തിരിക്കുന്നത് വളരെ ഫലപ്രദമായി. അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല സംശയങ്ങളും സിനിമ പരിഹരിക്കുന്നുണ്ട്.

പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നത് സിനിമയുടെ ആര്‍ട്ട്‌, മേയ്ക്-അപ്പ്‌ ഡിപാര്‍ട്ടുമെന്‍റുകളാണ്. ഇരുപതുകളിലെയും അറുപതുകളിലെയും ചുറ്റുപാടുകള്‍  പഴമ ചോരാതെ അവതരിപ്പിച്ചു. പൃഥ്വിരാജ് എന്നാ നടന്‍ നമ്മെ  മുന്‍പും വിസ്മയിപ്പിചിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായി അദ്ദേഹം ഒരു ഭാഷയോ കഥാപാത്രമോ ചെയ്തിട്ടില്ല. മികച്ച പിന്തുണ നല്ക്കുന്നുണ്ട് മമ്തയും ശ്രീനിവാസനും  പുതുമുഖം ചന്ദ്നിയും മറ്റെല്ലാവരും. എന്തുകൊണ്ടും മലയാളത്തിലെ ഒരു  ക്ലാസ്സിക്‌ തന്നെയാണ് സെല്ലുലോയ്ഡ്‌..   കമലിന്‍റെ ഏറ്റവും മികച്ച ചിത്രം തന്നെയാണിത്. 

Saturday, February 9, 2013

നത്തോലി ഒരു ചെറിയ മീനല്ല



      'കൈയ്യെത്തും ദൂരത്ത്‌ ' എന്ന ആദ്യ സിനിമക്ക് ശേഷം, ഒരു വലിയ ഇടവേള എടുത്തിട്ടാണ് ഫഹദ് എന്ന നടന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നത്. ആദ്യ സിനിമയിലൂടെ ഉണ്ടായ ക്ഷീണം തീര്‍ക്കാന്‍ അത്രയും മികച്ച സിനിമകള്‍ ആണ് ഫഹദ് അതിനു ശേഷം ഇതുവരെ ചെയ്ത ഓരോ സിനിമയും. വളരെ സൂക്ഷ്മതയോടെ തിരകഥകള്‍ തിരഞ്ഞെടുക്കുന്ന ഫഹദിന്‍റെ മികവു എന്നും പ്രോത്സാഹനത്തിനു പാത്രമായിട്ടുമുണ്ട്.

      'നത്തോലി ഒരു ചെറിയ മീനല്ല' എന്ന സിനിമ, പേരില്‍ മാത്രമല്ല, അവതരണത്തിലും ഒരല്പം അമിത വ്യത്യസ്തത കാണിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്യവും മനോരാജ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു സിനിമയിലുടനീളം.

      വീ കെ പ്രകാശ്‌ എന്ന സംവിധായകന്‍റെ സിനിമകളില്‍ 'ബ്യൂടിഫുള്‍' മുതല്‍ ഒരു സ്ഥിരം സാന്നിധ്യമാണ് പി. ബാലചന്ദ്രന്‍... ഈ സിനിമ കാണുന്നവര്‍ക്കെല്ലാം അപ്രിയം തോന്നുന്ന ഒരു കഥാപാത്രമാണ് പി. ബാലചന്ദ്രന്‍റെ ദ്രോണര്‍. സത്യത്തില്‍ 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന് അര്‍ജുനനെക്കൊണ്ട് പറയിക്കാന്‍ വേണ്ടിയാണോ ആ രംഗം ഉള്‍പ്പെടുത്തിയത് എന്നും മനസ്സിലായില്ല. രംഗം ഉണ്ടെങ്കിലും കുഴപ്പമില്ല, അതില്‍ അനാവശ്യമായ ഇമ്പ്രോവയ്സേഷന്‍ എങ്കിലും വേണ്ടെന്നു വെയ്ക്കാമായിരുന്നു ( ഉദാഹരണത്തിന് ദ്രോണരുടെ 'ജ്ജെന്താ കാണണേ?' 'കുടോസ് അര്‍ജ്ജുനന്‍' തുടങ്ങിയ സംഭാഷണങ്ങള്‍ )

      ആളുകള്‍ അവരുടെ പക തീര്‍ക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ഈ സിനിമയിലെ നായകനായ പ്രേമന്‍ (ഫഹദ്) തന്‍റെ പക തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് എഴുതാനുള്ള തന്‍റെ കഴിവിലൂടെയാണ്. എഴുത്തിനിടെ കഥാപാത്രങ്ങള്‍ അയാള്‍ക്ക്‌ മുന്‍പില്‍ ഒരു സാങ്കല്പിക ലോകം തീര്‍ക്കുന്നു. അവിടെ കഥാപാത്രങ്ങള്‍ അയാളോട് മത്സരിക്കുന്നു. അയാള്‍ എഴുത്ത് നിര്‍ത്തുമ്പോള്‍ അയാള്‍ ആഗ്രഹിക്കാത്ത വഴികളിലൂടെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. ഒടുവില്‍ എഴുതിതീര്‍ക്കുന്നത് പകയല്ല മറിച്ച് പ്രണയമാണ് എന്ന തിരിച്ചറിവില്‍ സിനിമ അവസാനിക്കുന്നു.

      മുന്‍ സിനിമകളിലെപ്പോലെ ഒരു സ്വാഭാവികത ഈ സിനിമയിലും ഫഹദിന്‍റെ അഭിനയത്തിനുണ്ടായിരുന്നു. പക്ഷെ ഇടയ്ക്കു കുലുങ്ങിക്കുലുങ്ങിയുള്ള ചിരി ആദ്യം രസിപ്പിച്ചെങ്കിലും പോകെപ്പോകെ അരോചകമായി. പ്രേമനായും നരേന്ദ്രനായും ഫഹദ് അധികം മുഷിപ്പിക്കുന്നില്ല. പ്രഭ തോമസിലൂടെ കമാളിനിയും നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു. തന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യമായാകും മുകുന്ദന്‍ വ്യത്യസ്തതയുള്ള ഒരു വേഷം ചെയ്യുന്നത് ( വാച്ചര്‍ ). ഒരു അതിഥി വേഷമെങ്കില്‍ കൂടി റിമ കല്ലിങ്കല്‍ നന്നായി ചെയ്തു. സത്താര്‍, ഐശ്വര്യ, കൃഷ്ണപ്രഭ, ജയന്‍ തുടങ്ങിയവരും അവരുടെ റോളുകള്‍ ഭദ്രമാക്കി.

      ഒറ്റവാക്കില്‍, ഒരു തവണ ഇരുന്നു കാണാവുന്ന ഒരു പുതു അവതരണമാണ് 'നത്തോലി ഒരു ചെറിയ മീനല്ല'. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചേക്കാവുന്ന ഒരു സിനിമയാണിത്. കാരണം, പുതുമ അത്ര വഴങ്ങാത്ത പഴയ തലമുറയ്ക്ക് ഈ സിനിമ ഒട്ടും ആസ്വദിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഇടയ്ക്ക് ചിരിപ്പിക്കുകയും ഇടയ്ക്ക് ചിന്തിപ്പിക്കുകയും കൂടി ചെയ്യുന്നുണ്ട് നമ്മെ ഈ സിനിമ.

Sunday, February 3, 2013

2013ല്‍ നിരാശയോടെ മലയാള സിനിമ



        2013ല്‍ മലയാള സിനിമയ്ക്ക് നിരാശാജനകമായ തുടക്കം. മലയാളിക്ക് റിയാളിസ്റിക് സിനിമ പരിചയപ്പെടുത്തിയ രാജീവ്‌ രവിയുടെ ആദ്യ സംവിധാന സംരംഭമായ "അന്നയും റസൂലും" പ്രേക്ഷക മനസ്സും നിരൂപക മനസ്സും ഒരു പോലെ കീഴടക്കി മുന്നേറിയപ്പോള്‍, പുതുമുഖ സംവിധായകന്‍ ഗിരീഷിന്‍റെ "നീ കോ ഞാ ചാ" യുവാക്കളിലും യുവതികളിലും ട്രെന്‍ഡ് സെറ്റര്‍ ആയി മാറി. പുതിയ രീതിയിലുള്ള പരീക്ഷണങ്ങള്‍ ഇരുകൈ നീട്ടി സ്വീകരിക്കുന്ന മലയാളി ഇവിടെയും അക്കാര്യത്തില്‍ പിശുക്ക് കാട്ടിയില്ല എന്ന് പറയാം.


        പുതുമയുള്ള ചിത്രങ്ങള്‍ക്കിടയിലും നിരാശ സമ്മാനിക്കുന്നത് 

താര രാജാക്കന്മാരുടെ ചിത്രങ്ങളാണ്. ഉദയന്‍ സിബി ടീമിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ടില്‍ തോംസണ്‍ കീ തോമസ്‌ ഒരുക്കിയ "കമ്മത്ത് & കമ്മത്ത്" എന്നാ ചിത്രത്തിലെ പ്രധാന വില്ലന്‍ തിരക്കഥ തന്നെ. കൊങ്ങിണി കലര്‍ന്ന മലയാള ഭാഷ സംസാരിക്കുന്നതില്‍ മമ്മൂട്ടിയോട് മത്സരിച്ചു തോറ്റ ദിലീപ് രണ്ടാം വില്ലനും. ലോജിക്കില്‍ പലയിടത്തും കഥ വന്‍ പരാജയമാണ്. നിലവാരം തീരെ കുറഞ്ഞ തമാശകളും ഓരോ ഡയലോഗിനു ശേഷവുമുള്ള 'കൊടുക്കാം' വാക്കിന്റെ ആവര്‍ത്തനവും സിനിമയുടെ കാഴ്ച വിരസമാക്കുന്നു. കാണുമ്പോള്‍ ഒരു ട്വിസ്റ്റും തോന്നാത്ത സീനുകളില്‍ ട്വിസ്റ്റ്‌ അടിചെല്‍പ്പിക്കുന്ന പ്രവണതയും സിനിമയുടെ പരാജയ കാരണമാണ്. ധനുഷ് സിനിമയിലുള്ളത് ധനുഷിന്‍റെ ആരാധകരെ പോലും അരിശം കൊള്ളിക്കും. ചുരുക്കത്തില്‍ ഒട്ടും രസിപ്പിക്കാത്ത ഒരു ഫ്ലോപ്പാണ് "കമ്മത്ത്".
      
      മോഹന്‍ലാലിന്റെ ആദ്യ 2013 റിലീസായ "ലോക്പാലിന്‍റെ" സ്ഥിതിയും വ്യത്യസ്തമല്ല. തന്‍റെ കാലം കഴിഞ്ഞു എന്ന് വീണ്ടും തെളിയിച്ചു കൊണ്ടാണ് എസ്. എന്‍, സ്വാമി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഷിയുടെ സംവിധാന മികവിന് പോലും ചിത്രത്തെ രക്ഷിക്കാനായില്ല. നാടുവാഴികള്‍ എന്ന തകര്‍പ്പന്‍ ലാല്‍ ഹിറ്റിന് ശേഷം ഈ മൂവര്‍ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ മുഴുവന്‍ ചിത്രം തകിടം മറിച്ചു. തീരെ ഹരം കുറഞ്ഞ ക്ലൈമാക്സാണ് പ്രേക്ഷകന്‍റെ ക്ഷമ പരീക്ഷിച്ചത്. സിനിമ കണ്ടിറങ്ങുമ്പോള്‍ തലയില്‍ ഒരു മരവിപ്പാണ് എനിക്ക് അനുഭവപ്പെട്ടത്.(ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിട്ട് കൂടി.)
      
      എങ്കിലും റിലീസിന് തയാറെടുക്കുന്ന ഒരുപിടി ചിത്രങ്ങള്‍ പ്രതീക്ഷ തരുന്നു. ഫഹദിന്‍റെയും ദുല്‍ക്കറിന്‍റെയും സിനിമകളും മമ്മൂക്കയുടെ "ഇമ്മാനുവേലും" ലാലേട്ടന്‍റെ "റെഡ് വൈനും" പ്രതീക്ഷ നല്‍കുന്നുണ്ട്. വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങള്‍ മലയാളത്തിനു കൈനിറയെ ഉണ്ടാവട്ടെ.  പഴയ വീഞ്ഞ് പുതിയ കുപ്പികളിലൂടെ നമ്മെ തേടിയെത്താതിരിക്കട്ടെ.

Saturday, January 7, 2012

ഇമ്മിണി ബല്ല്യ കോഴിക്കോട്





ഈ ആല്‍ബം ഇത്തരത്തിലെ ആദ്യത്തെ സൃഷ്ടി ആണെന്ന് തോന്നുന്നു..
കോഴിക്കോട് എന്നാ നഗരത്തെയും വികാരത്തെയും സംസ്കാരത്തെയും പൈതൃകത്തെയും പറ്റി വാചാലമാകുന്ന ഈ പാട്ട് കോഴിക്കോട്ടുകാര്‍ നെഞ്ഞിലെട്ടുമെന്നതിനു സംശയമേതുമില്ല.. ഈ പാട്ടിന്റെ രചന നിര്‍വ്വഹിച്ച ഡോ. മനു മഞ്ജിത്ത് ഏറെ പ്രശംസയര്‍ഹിക്കുന്നു... സംവിധായകന്‍ ഷോണി റോയും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്..
ഒരു യുവ കൂട്ടായ്മ എന്നാ നിലയില്‍ ഈ സൃഷ്ടിക്കു പുറകിലെ ഓരോ കരങ്ങള്‍ക്കും അവരുടെതായ പങ്കു വഹിക്കാനുണ്ട്.. ഇതിന്റെ പ്രചാരണത്തിനായി ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ ആയ കോഴിക്കോട്ടുകാരും ഏറെ പ്രശംസക്കര്‍ഹരാണ്....

https://www.facebook.com/groups/kozhikodenz/